കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് ഈ നിയമസഭയുടെ കാലാവധിക്കുള്ളിൽ തന്നെ നടത്തണമെന്ന സിംഗിൾ ബെഞ്ച് വിധിക്ക് എതിരായ അപ്പീൽ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ് 2നകം തിരഞ്ഞെടുപ്പ് നടത്തണമെന്ന വിധിയിലൂടെ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഇടപെടുകയാണ് സിംഗിൾ ബെഞ്ച് ചെയ്‌തതെന്നും പുതിയ നിയമസഭാ അംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന തരത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹരജിയിലെ ആവശ്യം.
നിയമസഭാ സെക്രട്ടറിയും എസ് ശർമയും നൽകിയ ഹരജികളിലാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് മെയ് 2നകം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. അതേസമയം, നിയമസഭാ സെക്രട്ടറിക്ക് ഹരജി നൽകാൻ അധികാരമില്ലെന്നാണ് അപ്പീലിലെ വാദം. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിൽ നിലവിലെ ജനഹിതം കൂടി പരിഗണിക്കണമെന്ന നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
Read also: രാത്രി കർഫ്യൂ ലംഘനം; ജില്ലയിൽ 200ഓളം പേർക്കെതിരെ കേസ്