ലഖ്‌നൗ: ശ്‌മശാനങ്ങളിൽ നിന്നും മരിച്ചവരുടെ വസ്‌ത്രങ്ങള്‍ മോഷ്‌ടിക്കുന്ന സംഘം പിടിയിൽ. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബാഗ്പത്തിൽ നിന്നാണ് ഏഴ് പേരടങ്ങുന്ന സംഘം അറസ്‌റ്റിലായത്. ഇവരിൽ മൂന്നുപേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. മൃതദേഹം മറയ്‌ക്കാനായി ബന്ധുക്കൾ കൊണ്ടുവരുന്ന തുണി, വസ്‌ത്രങ്ങള്‍, സാരികള്‍ തുടങ്ങിയവ ഇവര്‍ കവർച്ച ചെയ്യാറുണ്ടെന്നാണ് പോലീസ് വ്യക്‌തമാക്കിയത്.
520 ബെഡ്ഷീറ്റുകള്‍, 127 കുര്‍ത്തകള്‍, 52 വൈറ്റ് സാരികള്‍ തുടങ്ങിയവ ഇവരുടെ താമസ സ്‌ഥലത്ത് നിന്നും കണ്ടെത്തിയതായും പോലീസ് അറിയിച്ചു. കവർച്ച ചെയ്‌ത തുണികള്‍ കഴുകി വൃത്തിയാക്കി ഗ്വാളിയാറിലുള്ള ഒരു കമ്പനിയുടെ പേരില്‍ വില്‍ക്കുകയായിരുന്നു പതിവ്. പ്രദേശത്തെ ചില വസ്‌ത്ര വ്യാപാരികളുമായി ഇവര്‍ക്ക് ധാരണയുണ്ടായിരുന്നു എന്നും പോലീസ് പറയുന്നു.
Read also: കോവിഡ് സെന്റർ നിർമിക്കാൻ 2 കോടി; ഡെൽഹിക്ക് സഹായ ഹസ്‌തവുമായി അമിതാഭ് ബച്ചന്‍