ഷിഗെല്ല നിയന്ത്രണ വിധേയം; കിണറുകളിൽ സൂപ്പർ ക്ളോറിനേഷൻ പൂർത്തിയാക്കി

By News Desk, Malabar News
Shigella plague in Thrissur Govt. engineering college; A bakery was closed
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല രോഗം നിയന്ത്രണ വിധേയമെന്ന് ഡിഎംഒ അറിയിച്ചു. രോഗം റിപ്പോർട്ട് ചെയ്‌ത പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ളോറിനേഷൻ പൂർത്തിയാക്കിയതായും ഡിഎംഒ വ്യക്‌തമാക്കി. കോഴിക്കോട് ഷിഗെല്ല രോഗ വ്യാപനം ഉണ്ടായത് വെള്ളത്തിലൂടെ ആണെന്നാണ് പ്രാഥമിക പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

അതേസമയം, കോട്ടാംപറമ്പ് മേഖലയിൽ ഷിഗെല്ലയുടെ ഉറവിടം എങ്ങനെയെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കോട്ടാംപറമ്പിൽ 11 വയസുകാരൻ മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചത്‌. ഈ കുട്ടിയുടെ സംസ്‌കരണ ചടങ്ങിൽ പങ്കെടുത്ത ആറ് പേർക്ക് പിന്നീട് രോഗം സ്‌ഥിരീകരിച്ചിരുന്നു. സംസ്‌കരണ ചടങ്ങിൽ പങ്കെടുത്ത ആളുകൾക്ക് വിതരണം ചെയ്‌ത നാരങ്ങാ വെള്ളത്തിലൂടെയാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.

Also Read: ഷിഗല്ല രോഗാണു പകർന്നത് വെള്ളത്തിലൂടെ; പ്രാഥമിക റിപ്പോർട്ട്

ഷിഗെല്ല ബാക്റ്റീരിയ എങ്ങനെ ജില്ലയിലെത്തി എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കോഴിക്കോട് ജില്ലയിൽ 52 പേർക്ക് ഷിഗെല്ല രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അഞ്ച് വയസിന് താഴെയുള്ള രണ്ട് കുട്ടികളെ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോട്ടാംപറമ്പ് പ്രദേശത്ത് നിന്ന് വെള്ളത്തിന്റെയും ഭക്ഷണ പദാർഥങ്ങളുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം അടുത്ത ദിവസം ലഭിക്കുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE