തിരുവനന്തപുരം: ആർസിസിയിൽ ലിഫ്റ്റ് തകർന്ന് വീണ് മരിച്ച നദീറയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ മോൾ (22) ആണ് ചികിൽസയിൽ ഇരിക്കെ കഴിഞ്ഞ വ്യാഴാഴ്‌ച മരിച്ചത്. ആർസിസിയിൽ ചികിൽസയിൽ ഇരിക്കുന്ന അമ്മയെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് ലിഫ്‌റ്റ് തകർന്ന് നദീറക്ക് തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റത്. മെയ് മാസം 15നാണ് സംഭവം.
അപായ സൂചന നൽകാതെ അറ്റകുറ്റപണിക്കായി തുറന്നിട്ട ലിഫ്‌റ്റിൽ നിന്ന് 2 നില താഴ്‌ചയിലേക്ക് വീണാണ് നദീറക്ക് പരിക്കേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവിൽ ചികിൽസക്കിടെയാണ് മരണം സംഭവിച്ചത്. അതേസമയം, ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
Read also: ഇന്നും മഴ കനക്കും; ആറ് ജില്ലകളിൽ യെല്ലോ അലർട്