കൊച്ചി: ദമ്പതികളെ തടഞ്ഞു നിർത്തി ആക്രമിക്കുകയും ഫോറസ്‌റ്റ് വാച്ചറെ ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ മൂന്നുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചേർത്തല ചെട്ടിശ്ശേരിച്ചിറ വീട്ടിൽ സുരാജ് (25), വയലാർ ചിറയിൽ വീട്ടിൽ നിധിൻ (27), ചേർത്തല വെട്ടക്കൽ കമ്പയകത്ത് വീട്ടിൽ ശരത് (28) എന്നിവരാണ് പിടിയിലായത്.
ഈ മാസം മൂന്നാം തീയതി രാത്രി ഒൻപത് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പനക്കുഴി പാലത്തിന് സമീപം മദ്യപിച്ച് നിൽക്കുകയായിരുന്ന സംഘം കാറിൽ പോകുകയായിരുന്ന ദമ്പതികളെ പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു ഭർത്താവ് ജിനോയ്‌ക്ക് സാരമായി പരുക്കേറ്റിരുന്നു. ഭാര്യയേയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മർദ്ദിച്ചു.
തുടർന്ന് ഇഞ്ചിപ്പാറ ചെക്ക് പോസ്‌റ്റ് അടച്ചതിനാൽ സംഘം വാച്ചറുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി ചെക്ക്‌പോസ്‌റ്റ് ബാറിന്റെ കെട്ടഴിച്ച് വിടുവിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ സാധിച്ചത്. പ്രതി സുരാജ് ആറ് കേസുകളിലും നിധിൻ രണ്ട് കേസുകളിലും പ്രതികളാണ്.
Read also: സഹപാഠികളായിരുന്ന യുവാവും യുവതിയും വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ