തിരുവനന്തപുരം: സംസ്‌ഥാനത്തെ 3000 കെഎസ്ആർടിസി ഡീസൽ ബസുകൾ പ്രകൃതിവാതക ഇന്ധനത്തിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് അറിയിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയെ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
ബജറ്റിൽ പദ്ധതിക്കായി 300 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ ഹൈഡ്രജൻ ഇന്ധനമായുള്ള പത്ത് ബസുകൾ നിരത്തിലിറക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. ഇതിനായി ആദ്യഘട്ടത്തിൽ പത്ത് കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ഇന്ത്യൻ കോർപറേഷന്റെയും സിയാലിന്റെയും സഹകരണത്തടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അതേസമയം പത്ര വിതരണക്കാർ, മൽസ്യക്കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ഹോംഡെലിവറി ജീവനക്കാർ എന്നിവർക്ക് ഗതാഗതവകുപ്പ് വായ്‌പാ പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. 200 കോടി രൂപയാണ് ഇതിനായി വകയിരുത്തുക.
Read Also: നാവിക സേനയ്‌ക്കായി 43000 കോടിയുടെ കരാറിന് അനുമതി നൽകി കേന്ദ്രം