ഹൈദരാബാദ് മൃഗശാലയിലെ സിംഹങ്ങളിൽ പടർന്നത് സാർസ്-കോവ്2; മനുഷ്യരിലേക്ക് പടരില്ല

By Team Member, Malabar News
lion
Ajwa Travels

ഹൈദരാബാദ് : നെഹ്‌റു സുവോളജിക്കൽ പാർക്കിലെ സിംഹങ്ങളിൽ കോവിഡ് പടർന്നുവെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് വ്യക്‌തമാക്കി കേന്ദ്ര വനംവകുപ്പ്. സിംഹങ്ങൾക്കിടയിൽ പടർന്നത് സാർസ്-കോവ്2 എന്ന വൈറസ് ആണെന്നും, ഇത് മനുഷ്യരിലേക്ക് പടരില്ലെന്നും വനംവകുപ്പ് അറിയിച്ചു. ഹൈദരാബാദിലെ മൃഗശാലയിൽ 8 ഏഷ്യാറ്റിക് സിംഹങ്ങൾക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌.

സിംഹങ്ങൾക്കിടയിൽ പടർന്നത് കോവിഡ് വൈറസാണെന്ന രീതിയിലുള്ള വാർത്തകൾ ഇതിനോടകം തന്നെ മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ ശ്വാസോഛ്വാസത്തിനു ബുദ്ധിമുട്ടിയ എട്ട് ഏഷ്യാറ്റിക് സിംഹങ്ങളുടെ സാമ്പിളെടുത്ത് പരിശോധിച്ചെന്നും, വിശദമായ പരിശോധനകൾക്കൊടുവിൽ ഇവർക്ക് സാർസ്-കോവ്2 എന്ന വൈറസാണ് ബാധിച്ചതെന്ന് സ്‌ഥിരീകരിക്കുകയും ചെയ്‌തെന്ന് വനംവകുപ്പ് വ്യക്‌തമാക്കി. കൂടാതെ മുൻകാലങ്ങളിലെ അനുഭവം വച്ച് ഈ വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്നും വനംവകുപ്പ് കൂട്ടിച്ചേർത്തു.

മൃഗശാലയിലെ നാല് ആൺ സിംഹങ്ങൾക്കും, നാല് പെൺ സിംഹങ്ങൾക്കുമാണ് രോഗബാധ ഉണ്ടായിട്ടുള്ളത്. നിലവിൽ വൈറസ് ബാധിതരായ സിംഹങ്ങളെ ഐസൊലേറ്റ് ചെയ്‌തിരിക്കുകയാണ്. ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയിലൊന്നാണ് ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക്.

Read also : വാക്ക് പാലിക്കാൻ ഉള്ളതാണ്; തല മുണ്ഡനം ചെയ്‌ത്‌ ഇഎം അഗസ്‌തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE