ന്യൂഡെൽഹി: അസമിലെ ബ്രഹ്‌മപുത്ര നദിയിൽ രണ്ട് യാത്രാബോട്ടുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം. കൂടാതെ അപകടത്തെ തുടർന്ന് ഇതുവരെ 30ഓളം യാത്രക്കാരെ കാണാതായതായും, 43 പേരെ രക്ഷാസേന രക്ഷപെടുത്തുകയും ചെയ്‌തു.
ഗുവാഹത്തിയിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ അകലെയുള്ള ജോർഹത്തിലെ നിമതി ഘാട്ടിൽ വച്ച് ബോട്ടുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകട സമയത്ത് ഇരുബോട്ടുകളിലുമായി 100ഓളം പേർ യാത്ര ചെയ്‌തതായാണ് ദൃക്‌സാക്ഷികൾ വ്യക്‌തമാക്കുന്നത്. നിലവിൽ ഇവിടെ സംസ്‌ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
രക്ഷപെട്ട നിരവധി ആളുകളെ സമീപ പ്രദേശങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മോട്ടോർ ബൈക്കുകൾ, കാറുകൾ തുടങ്ങിയവയും വഹിച്ച ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ഇവയെല്ലാം ഒഴുക്കിൽപ്പെട്ടു. കൂടാതെ അപകടത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി എല്ലാവിധ സഹായങ്ങളും സംസ്‌ഥാനത്തിന് വാഗ്‌ദാനം ചെയ്‌തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്‌തമാക്കി.
Read also: റാബിയ സെയ്‌ഫി കൊലപാതകം; കേസ് ക്രൈം ബ്രാഞ്ചിന്