ന്യൂഡെല്‍ഹി: ലജ്പത് നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്‌ഥയായ റാബിയ സെയ്‌ഫിയുടെ കൊലപാതകത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായി ഫരീദാബാദ് പോലീസ്. കേസില്‍ അറസ്‌റ്റിലായ മുഹമ്മദ് നിസാമുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അഞ്ച് ദിവസത്തെ കസ്‌റ്റഡിയില്‍ വിട്ടുകിട്ടാന്‍ സമീപിച്ചപ്പോഴാണ് പോലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. തുടര്‍ന്ന് കോടതി നിസാമുദ്ദീനെ മൂന്ന് ദിവസത്തെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടു.
നിസാമുദ്ദീൻ കുറ്റം സമ്മതിച്ചുവെന്നും എന്നാൽ ബലാൽസംഗം നടന്നതായി പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്ടിലില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. എന്നാൽ, കേസ് വഴിതിരിച്ചുവിടാൻ നിസാമുദ്ദീനെ കോടികൾ കൊടുത്ത് സൃഷ്‌ടിച്ചതാണെന്നാണ് റാബിയയുടെ കുടുംബത്തിന്റെ ആരോപണം.
അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. യുവതിയുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നും സ്‍ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമം തടയാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബവും ആവശ്യപ്പെടുന്നത്.
Read also: ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; വിവരം നൽകുന്നവർക്കുള്ള തുക ഇരട്ടിയാക്കി