ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; വിവരം നൽകുന്നവർക്കുള്ള തുക ഇരട്ടിയാക്കി

By News Desk, Malabar News
additional-district-judge-uttam-anand
ഉത്തം ആനന്ദ്
Ajwa Travels

ഡെൽഹി: ധൻബാദ് ജഡ്‌ജ്‌ ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാരിതോഷിക തുക ഇരട്ടിയാക്കി സിബിഐ. കേസിൽ തുമ്പൊന്നും ഇതുവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പങ്കുവെക്കുന്നവർക്ക് പത്തു ലക്ഷം രൂപ നൽകുമെന്ന് സിബിഐ പ്രഖ്യാപിച്ചത്.

കേസിൽ തുമ്പുണ്ടാക്കുന്നവർക്ക് ആ​ഗസ്‌റ്റ് പതിനഞ്ചിന് അഞ്ചു ലക്ഷം രൂപ പാരിതോഷികമാണ് പ്രഖ്യാപിച്ചിരുന്നത്. കേസിലെ മെല്ലെപോക്കിൽ അന്വേഷണ ഏജൻസിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജൂലൈ 28നാണ് ധൻബാദ് ജഡ്‌ജ്‌ ഉത്തം ആനന്ദ് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്.

രാവിലെ നടക്കാന്‍ പോയ അദ്ദേഹത്തെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. വാഹനാപകടമാണെന്ന നിഗമനത്തിൽ ആദ്യം എത്തിയിരുന്നെങ്കിലും, സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനപ്പൂര്‍വ്വം അപകടം ഉണ്ടാക്കിയതാണെന്ന് കണ്ടെത്തുകയായിരുന്നു. രക്‌തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന ഉത്തം ആനന്ദിനെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ധന്‍ബാദിലെ മാഫിയാ സംഘം നടത്തിയ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളില്‍ വാദം കേള്‍ക്കുന്ന ജഡ്‌ജിയായിരുന്നു ഉത്തം ആനന്ദ്. ബിജെപി എംഎല്‍എ പ്രതിയായ ഒരു കൊലക്കേസും അദ്ദേഹത്തിന്റെ ബെഞ്ച് പരിഗണിച്ചിരുന്നു. അദ്ദേഹം കൈകാര്യം ചെയ്‌ത കേസുമായി ബന്ധപ്പെട്ട പകപോക്കലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നി​ഗമനം.

പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച കേസ് ആ​ഗസ്‌റ്റ് നാലു മുതൽ സിബിഐ ഏറ്റെടുക്കുകയായിരുന്നു.

Must Read: പ്രകോപനപരമായ പ്രഭാഷണങ്ങൾ വേണ്ട; കാസർഗോഡ് കേന്ദ്ര സർവകലാശാല സർക്കുലർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE