കോൺഗ്രസിന്റെ പ്രകടന പത്രികയിൽ വിദേശ ശക്‌തികൾക്ക് പങ്ക്; അനുരാഗ് ഠാക്കൂർ

നിങ്ങളുടെ കുട്ടികളുടെ സ്വത്ത് അവരുടെ കൈവശം ഇരിക്കണോ അതോ മുസ്‌ലിംകളുടെ കൈകളിലേക്ക് പോകണമോ എന്ന കാര്യം നിങ്ങൾ തന്നെ തീരുമാനിക്കണമെന്നും ഠാക്കൂർ ചൂണ്ടിക്കാട്ടി.

By Trainee Reporter, Malabar News
Anurag Takur
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ, പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ രംഗത്ത്. കോൺഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കി കൊടുത്തതിന് പിന്നിൽ വിദേശ ശക്‌തികൾക്ക് പങ്കുണ്ടെന്നാണ് ഠാക്കൂറിന്റെ ആരോപണം.

നിങ്ങളുടെ കുട്ടികളുടെ സ്വത്ത് അവരുടെ കൈവശം ഇരിക്കണോ അതോ മുസ്‌ലിംകളുടെ കൈകളിലേക്ക് പോകണമോ എന്ന കാര്യം നിങ്ങൾ തന്നെ തീരുമാനിക്കണമെന്നും ഠാക്കൂർ ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ പ്രകടന പത്രികയിൽ കോൺഗ്രസിന് മാത്രമല്ല, നമ്മുടെ സ്വത്ത് മുസ്‌ലിംകൾക്ക് നൽകാനും രാജ്യത്തെ ആണവായുധങ്ങൾ നശിപ്പിക്കാനും ജാതിയുടെയും പ്രാദേശികതയുടെയും പേരിൽ രാജ്യത്തെ വിഭജിക്കാനും ആഗ്രഹിക്കുന്ന വിദേശ ശക്‌തികൾക്കും കൈയുണ്ടെന്ന് കാണാമെന്നും ഠാക്കൂർ പറഞ്ഞു.

ചില ചെറു സംഘങ്ങൾ കോൺഗ്രസിനെ വലയം ചെയ്‌തിരിക്കുകയാണ്. അവരുടെ പ്രത്യയശാസ്ത്രം ഈ സംഘങ്ങൾ തട്ടിയെടുത്തു. മുസ്‌ലിംകൾക്ക് നാം തുല്യ അവകാശം നൽകി. അത് മതത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നില്ല. അവരുടെ അവകാശം ആയതുകൊണ്ടാണെന്നും അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.

രാജസ്‌ഥാനിലെ ബൻസ്വാഡയിൽ പ്രധാനമന്ത്രി നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസംഗമാണ് വിവാദത്തിലായത്. കോൺഗ്രസ് അധികാരത്തിലേറിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പ് നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ച് നൽകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്‌താവന.

Most Read| എസ്എംഎ; സൗജന്യ മരുന്ന് വിതരണം ഇനി 12 വയസുവരെയുള്ള കുട്ടികൾക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE