കോപ്പൻഹേഗൻ: ഡെൻമാർക്ക് ഓപ്പൺ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സമീർ വർമയ്‌ക്ക് അട്ടിമറി ജയം. ലോക മൂന്നാം നമ്പർ താരം ഡെൻമാർക്കിന്റെ ആൻഡേഴ്‌സ് അന്റേൺസണിനെ നേരിട്ടുള്ള ഗെയിമുകൾക്ക് വീഴ്‌ത്തിയ സമീർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സ്‌കോർ: 21-14, 21-18.
ടൂർണമെന്റിൽ അവശേഷിക്കുന്ന ഏക ഇന്ത്യൻ പുരുഷ താരമാണ് സമീർ വർമ. വനിതാ വിഭാഗത്തിൽ ഇരട്ട ഒളിമ്പിക് മെഡൽ ജേത്രിയായ പിവി സിന്ധുവും ക്വാർട്ടർഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. തായ് താരം ബുസാനൻ ഒങ്ബാംറുങ്ഫാനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോർ: 21-16, 12-21, 21-15.
Read Also: മൂന്ന് ദിവസത്തെ നഷ്‌ടത്തിന് ശേഷം വിപണി ഉണർന്നു