മുടികൊഴിച്ചിൽ, ചർമവരൾച്ച; ചൂട് വില്ലനായോ? പരിഹാരം കരിക്ക്

By Desk Reporter, Malabar News
Ajwa Travels

അസഹ്യമായ വേനൽ ചൂടിൽ വലയുകയാണ് ആളുകൾ. ഇതോടെ കരിക്കിന് പ്രിയമേറിയിരിക്കുകയാണ്. പോഷക സമൃദ്ധമായ കരിക്കിൻ വെള്ളം ആശ്വാസവും ഉൻമേഷവും നൽകുന്നു. എന്നാൽ ദാഹം ശമിപ്പിക്കാൻ മാത്രമല്ല വേനലിൽ ചർമത്തിന്റെയും മുടിയുടെയും സംരക്ഷണത്തിനും കരിക്ക് അത്യുത്തമമാണ്.

ഒരു മോയിസ്‌ചറൈസറായി പ്രവർത്തിക്കാനുള്ള കഴിവ് കരിക്കിൻ വെള്ളത്തിനുണ്ട്. കരിക്കിൻ വെള്ളത്തിൽ മുഖം കഴുകുന്നത് ചർമത്തിന്റ തിളക്കം വീണ്ടെടുക്കാൻ സഹായിക്കും. മുഖക്കുരു വരുന്നത് തടയാനും ഇത് നല്ലതാണ്.

മഞ്ഞൾ, ചന്ദനം എന്നിവ കരിക്കിൻ വൈള്ളത്തിൽ ചാലിച്ചു മുഖത്തു പുരട്ടാം. ഇവ വരൾച്ച തടഞ്ഞ് ചർമത്തിന്റെ സ്വാഭാവികത നിലനിർത്തുകയും തിളക്കം നൽകുകയും ചെയ്യും.

സൂര്യപ്രകാശം മൂലമുണ്ടാകുന്ന കരുവാളിപ്പ് മാറ്റാൻ കരിക്കിൻ വെള്ളത്തിൽ മുൾട്ടാണി മിട്ടി ചാലിച്ച് പുരട്ടാം. മുഖത്തെ കറുത്ത കുത്തുകളും ഇത്തരത്തിൽ ഇല്ലാതാക്കാം.

വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടുന്നത് പതിവാണ്. ഇത് ചർ‍മത്തിനെ വളരെ ദോഷകരമായി ബാധിക്കും. ഈ സാഹചര്യങ്ങളിൽ കരിക്കിൻ വെള്ളം പാനീയമായി തിരഞ്ഞെടുക്കുക. അതിവേഗം ജലാംശം തിരികെ നൽകാൻ കരിക്കിൻ വെള്ളത്തിന് കഴിയും.

കരിക്കിൻ വെള്ളം ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് മുടിക്ക് മിനുസവും തിളക്കവും നൽകും. ഒരു നാചുറൽ കണ്ടീഷനറിന്റെ ഗുണങ്ങളും കരിക്കിൻ വെള്ളത്തിനുണ്ട്. ഇതിലുള്ള ആന്റി ബാക്‌ടീരിയൽ- ഫംഗൽ ഗുണങ്ങൾ തലയോട്ടിയെ താരനിൽനിന്നും മറ്റ് അലർജികളിൽനിന്നും അകറ്റി നിർത്തുകയും ചെയ്യും.

ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.

Most Read: ‘കുറുക്കൻ’ ഒരുങ്ങുന്നു; വിനീതും ഷൈൻ ടോമും ഒന്നിക്കുന്ന ചിത്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE