എറണാകുളം: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട് വെള്ളിയാഴ്ച കോടതിയിൽ സമർപ്പിക്കുമെന്ന് വ്യക്തമാക്കി ക്രൈം ബ്രാഞ്ച്. അതേസമയം തന്നെ റിപ്പോര്‍ട് ലഭിച്ച ഉടന്‍ വിചാരണ പുനഃരാരംഭിക്കുമെന്നും താമസിപ്പിക്കാന്‍ സാധിക്കില്ലെന്നും വിചാരണക്കോടതി അറിയിക്കുകയും ചെയ്തു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസിൽ ആരംഭിച്ച പുനഃരന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ കോടതിയിൽ സമർപ്പിക്കാൻ ഒരുങ്ങുന്നത്.
ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാകുന്നത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ശരത്തിനെതിരെ ചുമത്തിയിട്ടുള്ള കുറ്റം. കേസ് അട്ടിമറിക്കാൻ ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചെന്ന ആരോപണത്തിൽ അഭിഭാഷകരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നീക്കം നടത്തിയെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ തെളിവുകളുടെ അഭാവത്തിൽ ഗൂഢാലോചനയിൽ കാവ്യാ മാധവനും പ്രതിയാകില്ല.
ശരതിനെതിരായ അധിക കുറ്റപത്രം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. തുടർന്ന് മജിസ്ട്രേറ്റ് കോടതി സെഷന്‍സ് കോടതിക്കും അതിനു ശേഷം വിചാരണക്കോടതിക്കും കൈമാറും. കുറ്റപത്രം കിട്ടിയാല്‍ ഉടന്‍ വിചാരണ പുനഃരാരംഭിക്കും. വെള്ളിയാഴ്ച 3 മണിക്കാണ് കേസ് വീണ്ടും പരിഗണിക്കുക.
Read also: പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം; വിലക്ക് ലംഘിച്ച് പ്ളക്കാർഡുകളുമായി പ്രതിഷേധം