തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജിലെ റാഗിങ്ങിൽ നടപടി. ഏഴ് സീനിയർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തു. ബയോടെക്‌നോളജി ഒന്നാംവർഷ വിദ്യാർഥി ബിൻസ് ജോസ് നൽകിയ പരാതിയിലാണ് നടപടി. പ്രതികൾക്കെതിരെ പോലീസ് റാഗിങ് നിയമം ചുമത്തും.
നിലവിൽ ബിൻസ് നൽകിയ പരാതിയിൽ കഴക്കൂട്ടം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ റാഗിങ് നിയമം ചുമത്തിയിട്ടില്ല. ഒന്നാംവർഷ വിദ്യാർഥിയെ പ്രതികളായ ഏഴ് സീനിയർ വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചുവെന്നാണ് എഫ്‌ഐആറിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. സീനിയർ വിദ്യാർഥികൾ തന്നെ മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചുവെന്നാണ് ആക്രമണത്തിനിരയായ ബിൻസിന്റെ പരാതി.
എസ്എഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചത്. കാൽമുട്ടിന് നിലത്ത് നിർത്തിയായിരുന്നു മർദ്ദനം, അലൻ, വേലു, സൽമാൻ, അനന്തൻ, പ്രാർഥൻ, പ്രിൻസ് അടക്കമുള്ളവരാണ് മർദ്ദിച്ചത്. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം തന്നുവെന്നും ഷർട്ട് വലിച്ചുകീറിയെന്നും ബിൻസ് പറഞ്ഞു. പരാതി നൽകിയാൽ ഇനിയും അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. യൂണിയൻ ഓഫീസിൽ വെച്ചായിരുന്നു ഭീഷണി. ഒരുമണിക്കൂറോളം പീഡനം ഉണ്ടായെന്നും വിദ്യാർഥി പറയുന്നു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ







































