ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്‌ടർ മാർച്ച് രാജ്യതലസ്‌ഥാനത്ത് പ്രവേശിച്ചതോടെ ഡെൽഹി മെട്രോ സ്‌റ്റേഷനുകൾ അടച്ചു. പ്രധാനമായും വടക്കൻ, മധ്യ ഡെൽഹി എന്നിവിടങ്ങളിലെ സ്‌റ്റേഷനുകൾ ആണ് അടച്ചത്. ഡെൽഹി മെട്രോ റെയിൽ കോർപറേഷൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Security Update
Entry/exit gates of all stations on green line are closed. https://t.co/qsvJv21u3q
— Delhi Metro Rail Corporation I कृपया मास्क पहनें? (@OfficialDMRC) January 26, 2021
അതേസമയം, ഡെൽഹിയിലേക്ക് പ്രവേശിച്ച കർഷർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്‌തു. സംഘാടകരെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കർഷക മാർച്ചിലുള്ള ജനങ്ങളുടെ പങ്കാളിത്തം.
ആയിരക്കണക്കിന് ആളുകൾ കാൽനടയായും ട്രാക്‌ടർ റാലിയെ അനുഗമിക്കുന്നുണ്ട്. സിംഘു അതിർത്തിയിൽ മാർച്ച് തടയാനായി പോലീസ് സ്‌ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് കർഷകർ ഡെൽഹിയിൽ പ്രവേശിച്ചത്. പോലീസ് ബാരിക്കേഡുകൾ ട്രാക്‌ടറുകൾ ഉപയോഗിച്ച് കർഷകർ ഇടിച്ചുമാറ്റി.
നേരത്തെ 12 മണിക്ക് ട്രാക്‌ടർ മാർച്ച് നടത്തുമെന്നായിരുന്നു കർഷക നേതാക്കൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായ രാവിലെ എട്ടു മണിയോടെ ട്രാക്‌ടർ റാലി തലസ്‌ഥാനത്തു പ്രവേശിക്കുക ആയിരുന്നു.
Also Read: ‘കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഭരണഘടന മൂല്യങ്ങളുടെ പുനസ്‌ഥാപനം കൂടിയാണ് കർഷക പ്രതിഷേധങ്ങൾ’