ജില്ലയിൽ നെല്ല് സംഭരണം വൈകുന്നു; കർഷകർ പ്രതിഷേധത്തിൽ

By Team Member, Malabar News
paddy collection
Ajwa Travels

മലപ്പുറം : ജില്ലയിൽ കൊയ്‌തെടുത്ത നെല്ല് സംഭരിക്കാൻ സപ്ളൈകോ താമസം വരുത്തുന്നതായി കർഷകർ. ഒരാഴ്‌ച മുൻപ് കൊയ്‌തെടുത്ത നെല്ലിന്റെ ജലാംശം പരിശോധിക്കാൻ അധികൃതർ എത്താത്തതും കർഷകർക്ക് ഇടയിൽ പ്രതിഷേധം ശക്‌തമാകാൻ കാരണമായിട്ടുണ്ട്. കൃഷിഭൂമി പാട്ടത്തിന് എടുത്ത് കൃഷി ചെയ്‌തവരാണ് ഈ മേഖലയിൽ ഏറെപ്പേരും. അതിനാൽ തന്നെ കൊയ്‌തെടുത്ത നെല്ല് ഉണങ്ങാനും സംഭരിക്കാനും സ്‌ഥലമില്ലാത്ത അവസ്‌ഥയിൽ റോഡരികിലാണ് കർഷകർ നെല്ല് കൂട്ടിയിട്ടിരിക്കുന്നത്.

വേനൽ മഴ കൂടി എത്തിയതോടെ നെല്ല് നനഞ്ഞാൽ വീണ്ടും ഉണക്കേണ്ട അവസ്‌ഥ ഉണ്ടാകും. നിലവിൽ കർഷകർ ഒന്നിന് 50 മുതൽ 60 രൂപ വരെ പ്രതിദിന വാടകയിൽ എടുത്ത ടാർപോളിൻ ഉപയോഗിച്ചാണ് റോഡരികിൽ നെല്ല് ഉണക്കുന്നത്. അതിനാൽ തന്നെ നെല്ല് സംഭരണം വൈകുന്ന സാഹചര്യത്തിൽ കർഷകർക്ക് വാടക ഇനത്തിൽ വലിയൊരു തുക നഷ്‌ടമാകും.

സപ്ളൈകോ കിലോ 27.48 രൂപക്കാണ് കർഷകരിൽ നിന്നും നെല്ല് സംഭരണം നടത്തുന്നത്. മേഖലയിലെ പടവുകളിൽ കൊയ്‌ത്ത് ഒന്നിച്ചു നടന്നതിനാൽ തന്നെ നെല്ല് കയറ്റുന്നതിന് ആവശ്യമായ തൊഴിലാളികളെ കിട്ടാത്തതും, പല നെല്ലിലും ജലത്തിന്റെ അംശം ഉള്ളതുമാണ് സംഭരണം വൈകുന്നതിന്റെ കാരണമെന്ന് അധികൃതർ വ്യക്‌തമാക്കുന്നുണ്ട്.

Read also : രാജ്യസഭാ തിരഞ്ഞെടുപ്പ് മെയ് 2നകം നടത്തണം; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE