പിറവത്ത് കൂട്ട ആത്‍മഹത്യ; മാതാപിതാക്കളും കുട്ടികളും പുഴയിൽ ചാടി മരിച്ചു

പാലക്കാട് നെൻമാറ ഇലവഞ്ചേരി നാരായണൻ (45), ഭാര്യ പായിപ്ര പാലക്കാപറമ്പിൽ വിജിമോൾ (43), രണ്ടുവയസുള്ള മകൻ, ഏഴുവയസുകാരി ഹന്നമോൾ എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നം മൂലമുള്ള കൂട്ട ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

By Senior Reporter, Malabar News
drowned to death-KOZHIKODE
Representational Image

പിറവം: എറണാകുളം പിറവം മൂവാറ്റുപുഴയാറിൽ കാണാതായ നാലംഗ കുടുംബത്തിലെ ഏഴുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൂത്ത കുട്ടിയായ ഏഴുവയസുകാരി ഹന്നമോളുടെ മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് നെൻമാറ ഇലവഞ്ചേരി നാരായണൻ (45), ഭാര്യ പായിപ്ര പാലക്കാപറമ്പിൽ വിജിമോൾ (43), രണ്ടുവയസുള്ള മകൻ എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെടുത്തിരുന്നു. ഇവരുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നം മൂലമുള്ള കൂട്ട ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ചെറുവട്ടൂരിൽ വാടക വീട്ടിലായിരുന്നു നാരായണനും കുടുംബവും താമസിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നു. ഇതേത്തടുർന്ന് കുട്ടികൾക്കൊപ്പം നാരായണനും വിജിമോളും പുഴയിൽ ചാടിയതാണെന്നാണ് പോലീസ് നിഗമനം. കാഴ്‌ച പരിമിതിയുള്ളയാളാണ് വിജിമോൾ.

വെള്ളിയാഴ്‌ച വൈകീട്ടാണ് വിജിമോളുടെയും മകന്റെയും മൃതദേഹങ്ങൾ പുഴയിൽ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ രാത്രി വൈകി വിജിമോളുടെ സഹോദരനാണ് തിരിച്ചറിഞ്ഞത്. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെ ആറ്റുതീരം പാർക്കിങ് സമീപത്തുനിന്ന് നാരായണന്റെ മൃതദേഹവും കണ്ടെത്തി.

ഹന്നമോളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. എക്‌സൈസ് ഓഫീസിന് സമീപത്തുള്ള കടവിൽ നിന്നാകാം ഇവർ പുഴയിൽ ചാടിയതെന്നാണ് നിഗമനം. കുട്ടികളുടെ ചെരുപ്പും വസ്‌ത്രങ്ങളും ഇന്നലെ പോലീസ് കടവിൽ നിന്ന് കണ്ടെടുത്തിരുന്നു. കൂലിപ്പണി ചെയ്യുകയായിരുന്നു നാരായണൻ.

Most Read| വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്; ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE