കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പിന് കാലതാമസം വരുത്തരുതെന്നും അടുത്ത നിയമസഭ സത്യപ്രതിജ്‌ഞ ചെയ്യും മുൻപ് തിരഞ്ഞെടുപ്പ് നടക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
നിലവിലെ നിയമസഭാ അംഗങ്ങൾക്കാണ് വോട്ടവകാശമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടി വെച്ചത് ചോദ്യം ചെയ്‌ത് നിയമസഭാ സെക്രട്ടറി, സിപിഐഎം എന്നിവരാണ് ഹരജി നൽകിയത്. തിരഞ്ഞെടുപ്പ് മാറ്റി വെച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷമെന്ന് കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്‌തമാക്കിയിരുന്നു.
ഏപ്രിൽ 21ന് മുൻപ് വിഞ്‌ജാപനം പുറപ്പെടുവിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. ഈ മാസം 31നകം നാമനിർദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, മാർച്ച് 24ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു.
Also Read: സംസ്‌ഥാനത്ത് വാക്‌സിൻ സ്‌റ്റോക്ക് രണ്ട് ദിവസത്തേക്ക് കൂടി മാത്രം; ആരോഗ്യമന്ത്രി