ചെറുപുഴ: യുവാവ് പിതൃസഹോദരന്റെ ഭാര്യയെ കുത്തി കൊലപ്പെടുത്തി. പിതൃസഹോദരനും മകനും സാരമായി കുത്തേറ്റു. ജോസ്ഗിരി കട്ടപ്പള്ളിയിലെ പൊട്ടക്കല്‍ പൗലോസിന്റെ ഭാര്യ റാഹേലാണ് (72) മരിച്ചത്. പൗലോസ്(78), മകന്‍ ഡേവിഡ് (47) എന്നിവര്‍ക്കാണ് കുത്തേറ്റത്. പൗലോസിന്റെ സഹോദരപുത്രന്‍ ബിനോയ് (40)ആണ് അക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയവെ പരോളിലിറങ്ങിയ ശേഷമാണ് പുതിയ കൊലപാതകം.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ചെറുപുഴ പൊലീസ് എത്തിയശേഷമാണ് കുത്തേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അക്രമം നടത്തിയശേഷം യുവാവ് ഒളിവില്‍ പോയി. ഞായറാഴ്‌ച രാത്രി എട്ടോടെയായിരുന്നു സംഭവം. 2012ലാണ് ബിനോയ് സഹോദരനെ കൊലപ്പെടുത്തിയത്. പരോളില്‍ ഇറങ്ങിയ പ്രതിക്ക് കോവിഡിനെ തുടര്‍ന്ന് പരോള്‍ കാലാവധി നീട്ടികിട്ടുകയായിരുന്നു.
Read also: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; അച്ഛനും മകനും കൊല്ലപ്പെട്ടു