പാലക്കാട്: ബാങ്കിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച സംഭവത്തിൽ ജീവനക്കാരനെ അറസ്‌റ്റ് ചെയ്‌തു. തൃശൂർ ഒല്ലൂക്കര പണ്ടാരപറമ്പ് പാറേക്കാട് വീട്ടിൽ ഡി അനൂപ്‍(45) ആണ് അറസ്‌റ്റിലായത്. ഫെഡറൽ ബാങ്കിന്റെ ചിറ്റൂർ ശാഖയിൽ ജീവനക്കാരനാണ് അനൂപ്. ഇയാൾ ബാങ്കിലെ സ്ട്രോങ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 90 ഗ്രാം സ്വർണാഭരണങ്ങൾ അടങ്ങിയ പായ്‌ക്കറ്റ് മോഷ്‌ടിച്ചുവെന്നാണ് പരാതി.
2021 നവംബർ 18ന് ആണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. തുടർന്ന് ഇതു സംബന്ധിച്ച് കഴിഞ്ഞ മെയ് 7ആം തീയതിയാണ് ബാങ്ക് മാനേജർ പരാതി നൽകിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. മണ്ണുത്തി ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെയോടെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
സിഐ മഹേന്ദ്ര സിംഹൻ, എസ്ഐ എം മഹേഷ് കുമാർ, ഗ്രേഡ് എസ്ഐ പി ജയശങ്കർ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പി സുഭാഷ്, ആർ സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
Read also: കാസർഗോഡ് എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി