ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 7 പേർ കൊല്ലപ്പെട്ടു. നൂറ് കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു.
മജെനെ നഗരത്തിന് 6 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാജ്യത്തെ ദുരന്ത നിവാരണ കേന്ദ്രത്തിൽ നിന്നുള്ള പ്രാഥമിക റിപ്പോർട് അനുസരിച്ച് മജെനെ നഗരത്തിൽ 4 പേർ കൊല്ലപ്പെടുകയും 637 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇന്ന് പുലർച്ചെ 1 മണിയോടെയാണ് ദുരന്തം ഉണ്ടായത്.
ആയിരക്കണക്കിന് പ്രദേശവാസികൾ സുരക്ഷ തേടി വീടുകൾ ഉപേക്ഷിച്ച് പുറത്തേക്കോടി. 60ഓളം വീടുകളാണ് ഭൂകമ്പത്തെ തുടർന്ന് തകർന്നത്. ഒരു ഹോട്ടലിനും വെസ്‌റ്റ് സുലവേസി ഗവർണറുടെ ഓഫീസിനും സാരമായ തകരാറുകൾ സംഭവിച്ചിട്ടുണ്ട്. ഇവിടെ വൈദ്യുതി വിതരണം തടസപ്പെട്ടതായും ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.
Also Read: വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലും ഇനി വിള ഇൻഷുറൻസ് പരിരക്ഷ