തിരൂരങ്ങാടി: ദേശീയപാത വെന്നിയൂർ കാച്ചടിയിൽ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്. കാസർഗോഡ് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ദീർഘദൂര ബസും തിരുവനന്തപുരത്തേക്ക് വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ടൂറിസ്‌റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. ചൊവ്വാഴ്‌ച രാത്രി 1 മണിയോടെ ആയിരുന്നു അപകടം.
ടൂറിസ്‌റ്റ് ബസിലെ ഡ്രൈവർ സുമേഷിനി നിവാസിലെ പ്രമോദിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശികളായ കൊടിച്ചാൽ രോഹിൻ, ഇല്ലത്തുകുന്ന് ധന്യ, ആരതൊട്ടിപ്പാറ സുബാഷിണി, ഇല്ലത്തുകുന്ന് സുമ, ശ്രീലക്ഷ്‍മി നിലയം ബേബി, ഇല്ലത്തുകുന്ന് ഗണേഷ്, രമേശ്, കരിക്കോട് സന്തോഷ്, ഇല്ലത്തുകുന്ന് ബൈജു, ഗിരിജ, കൊല്ലം പറവൂർ സ്വദേശികളായ അജിത് നിവാസ്, പ്രിയങ്ക രാമചന്ദ്രൻ, ആതിര, അജിത് കുമാർ, ദാക്ഷായണി, കോട്ടയം കളപ്പാളി ദേവയാനി, ഇടുക്കി സ്വദേശി ചിങ്ങംതോട്ടത്തിൽ ഷാഹി സെബാസ്‌റ്റ്യൻ എന്നിവർ തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയിൽ ചികിൽസയിലാണ്.
Also Read: മുഖ്യമന്ത്രിയുടെ പ്രസംഗം അടർത്തി ചിലർ വർഗീയ പ്രചരണത്തിന് ശ്രമിക്കുന്നു; എംവി ജയരാജൻ