മണ്ണാർക്കാട്: കോട്ടോപ്പാടം പൊതുവപ്പാടത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച പുലിയെ പിടികൂടുന്നതിനായി ക്യാമറക്കെണി ഒരുക്കി. പുലിയെ പിടികൂടുന്നതിന് കൂട് സ്‌ഥാപിക്കുന്നതിന് മുന്നോടിയായാണ് പ്രദേശത്ത് കാമറകൾ സ്‌ഥാപിച്ചത്. പുലി എത്തിയതായി പറയുന്ന സ്‌ഥലത്ത് നാലിടങ്ങളിലായി കഴിഞ്ഞ ദിവസമാണ് ക്യാമറകൾ സ്‌ഥാപിച്ചത്. പ്രദേശത്ത് കൂട് സ്‌ഥാപിക്കാനായി ചീഫ് വൈൽഡ് വാർഡന്റെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭ്യമാകുന്ന മുറക്ക് കൂട് സ്‌ഥാപിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചതായി കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അംഗം നിജോ വർഗീസ് പറഞ്ഞു.
ഇവിടെ നിന്നും കഴിഞ്ഞ ജനുവരിയിൽ പുലിയെ പിടികൂടിയിരുന്നു. ശേഷം പുലിശല്യത്തിന് ശമനം ഉണ്ടായിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് രാത്രിയിൽ പുലിയെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയായിരുന്നു. തുടർന്ന് വനപാലകർ സ്‌ഥലത്തെത്തി പരിശോധന നടത്തുകയും വന്യജീവിയുടെ കാൽപാടുകൾ കണ്ടെത്തുകയും ചെയ്‌തിരുന്നു.
Read also: നീര്‍നായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്ക്