കോഴിക്കോട്: കഞ്ചാവ് കേസിലെ പ്രതിയായ ആന്ധ്രാപ്രദേശ് സ്വദേശിക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വടകര എൻഡിപിഎസ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. 2019 ജൂലൈ 22 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ആന്ധ്രാപ്രദേശ് ഗോദാവരി വെസ്‌റ്റിൽ രയളംതോട്ടം വില്ലേജിലെ ഗുണ സുബ്ബറാവുവിനെ (57) കഞ്ചാവുമായി പോലീസ് പിടികൂടിയത്. 40.5 കിലോഗ്രാം കഞ്ചാവായിരുന്നു ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് റെയിൽവേ ഇൻസ്‌പെക്‌ടർ ആയിരുന്ന പി ജംഷീദും സംഘവുമാണ് പ്രതിയെ പിടികൂടിയിരുന്നത്.
മുൻ റെയിൽവേ പോലീസ് ഇൻസ്‌പെക്‌ടർ എംകെ കീർത്തി ബാബുവാണ് കേസ് അന്വേഷണം നടത്തിയത്. അതേസമയം, ജഡ്‌ജി വിപിഎം സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്‌ളീഡർ അഡ്വ. എ സനോജ് ഹാജരായി.
Read Also: സ്‌കൂൾ തുറക്കൽ; അധ്യാപക സംഘടനകൾ നാളെ യോഗം ചേരും