റിലീസിനൊരുങ്ങി ‘കോള്‍ഡ് കേസ്’; പൃഥ്വിരാജിന്റെ പോലീസ് അവതാരത്തിനായി കാത്ത് ആരാധകര്‍

By Staff Reporter, Malabar News
cold case movie
Ajwa Travels

സംസ്‌ഥാനത്ത് തിയേറ്ററുകള്‍ വീണ്ടും തുറന്നതോടെ നിരവധി ചിത്രങ്ങളാണ് റിലീസിനായി തയാറെടുക്കുന്നത്. ഇപ്പോഴിതാ ആരാധകര്‍ ഏറെ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം ‘കോള്‍ഡ് കേസി’ന്റെ റിലീസിംഗ് തിയതിയും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. ഫെബ്രുവരി 4നാണ് ചിത്രത്തിന്റെ റിലീസ്.

യഥാര്‍ഥ സംഭവത്തെ അടിസ്‌ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യേഗസ്‌ഥന്റെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അദിതി ബാലനാണ് നായികയായി എത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്.

‘ഡ്രൈവിങ് ലൈസന്‍സിന്’ ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കോള്‍ഡ് കേസ്’. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്‌ളാന്‍ ജെ സ്‌റ്റുഡിയോയുടെയും ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ശ്രീനാഥ് വി നാഥിന്റേതാണ് തിരക്കഥ.

പൃഥ്വിരാജ് പ്രൊഡക്ഷസിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മ്മിക്കുന്ന ‘കുരുതി’യിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്‌ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നെല്‍സന്‍, സാഗര്‍ സൂര്യ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു.

Read Also: ബംഗളൂര് താരം അജയ് ഛേത്രി ഇനി ഈസ്‌റ്റ് ബംഗാളില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE