കോവിഡിന്റെ മൂന്നാം വരവ്; പാരീസില്‍ ലോക്ക്ഡൗണ്‍

By Staff Reporter, Malabar News
paris_lockdown
Representational Image
Ajwa Travels

പാരീസ്: കോവിഡിന്റെ മൂന്നാം വരവിനെ പിടിച്ചുകെട്ടാന്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ച് പാരിസ്. ഒരു മാസത്തോളം നീളുന്ന ലോക്ക്ഡൗണ്‍ ആണ് കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാരീസിന് പുറമെ ഫ്രാന്‍സിലെ മറ്റ് 15 പ്രദേശങ്ങളിലും വെള്ളിയാഴ്‌ച അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ ആരംഭിക്കും.

പാരീസിലെ സ്‌ഥിതിഗതികൾ ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രി ഒലിവര്‍ വെരാന്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ റിപ്പോര്‍ട് ചെയ്‌തത് 35,000 പുതിയ കേസുകളാണ്. നിലവില്‍ 1,200 പേരോളം ഐസിയുവിലാണെന്നും മന്ത്രി അറിയിച്ചു. നംവബറില്‍ ഉയര്‍ന്നുവന്ന രണ്ടാം തരംഗത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ പാരീസിലെ രോഗബാധിതരുടെ എണ്ണമെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം പുതിയ നിയന്ത്രണങ്ങള്‍ എല്ലാം അടച്ചിടാന്‍ നിര്‍ബന്ധിക്കുന്നില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. അത്യാവശ്യ വ്യവസായ, വ്യാപാര സ്‌ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കും. സ്‌കൂളുകളും അടക്കില്ല. ആളുകള്‍ക്ക് വീടിന്റെ 10 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വ്യായാമം ചെയ്യുന്നതിനും വിലക്കില്ല. എന്നാല്‍ യാത്രകള്‍ക്ക് നിയന്ത്രണം വരും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ യാത്ര അനുവദിക്കുന്നതല്ല. ഹോട്ട്‌സ്‌പോട്ടുകളിലുള്ളവര്‍ യാത്ര ചെയ്യുകയാണെങ്കില്‍ അതിനുള്ള കാരണം അധികൃതരെ ബോധ്യപ്പെടുത്തണം.

Read Also: കോവിഡ് ബാധ; പഞ്ചാബിലെ വിവിധ നഗരങ്ങളിൽ രാത്രി കർഫ്യൂ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE