കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി നല്‍കി ഗായകന്‍ ദില്‍ജിത് ദൊസാന്‍ഝ്

By News Desk, Malabar News
MalabarNews_singer diljith
Ajwa Travels

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാനെത്തി ഗായകനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ്. ഡിസംബറിലെ കൊടും തണുപ്പില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി രൂപയും അദ്ദേഹം സംഭാവന നല്‍കിയതായി പഞ്ചാബി ഗായകനായ സിന്‍ഘ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഡെല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാനാണ് ദില്‍ജിത് എത്തിയത്. ‘ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് നിങ്ങളെ കേള്‍ക്കാനാണ്. എനിക്ക് സംസാരിക്കാനല്ല. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് നന്ദി. നിങ്ങള്‍ വീണ്ടും ഇവിടെയൊരു ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു

പ്രശ്‌നങ്ങളില്‍ നിന്നും കേന്ദ്രം ഒഴിഞ്ഞ് മാറരുതെന്നും ദില്‍ജിത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ‘എനിക്ക് സര്‍ക്കാരിനോട് പറയാനുള്ളതിതാണ്, പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറരുത്. കര്‍ഷകരുടെ പ്രശ്‌നത്തിനപ്പുറം വലിയ പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇവിടെയില്ല. കര്‍ഷകര്‍ എന്താണോ പറയുന്നത് അത് സര്‍ക്കാര്‍ അംഗീകരിക്കണം. എല്ലാവരും സമാധാനത്തോടെയാണ് ഇവിടെ പ്രതിഷേധിക്കുന്നത്. ഇവിടെ രക്‌തചൊരിച്ചിലില്ല’- ദില്‍ജിത് പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം കങ്കണക്കെതിരെ പ്രതികരിച്ച് ദില്‍ജിത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കര്‍ഷക സമരത്തിനും, ഷാഹീന്‍ ബാഗ് ആക്റ്റീവിസ്‌റ്റ് ബില്‍കിസ് ബാനുവിനുമെതിരെ കങ്കണ നടത്തിയ പരാമര്‍ശത്തിന് എതിരെയാണ് ദില്‍ജിത്ത് പ്രതികരിച്ചത്. അമ്മമാരെപ്പോലും ഇങ്ങനെ കുറ്റം പറയാന്‍ എങ്ങനെ തോന്നുന്നു എന്നും സാമാന്യ ബുദ്ധിയില്ലാതെ സംസാരിക്കരുതെന്നുമാണ് അദ്ദേഹം പ്രതികരിച്ചിരുന്നത്.

Also Read: ടിബറ്റിനെ അടിച്ചമർത്തുന്ന ചൈനീസ് നീക്കത്തെ ലോകരാജ്യങ്ങൾ ചെറുക്കണം; യുഎസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE