സൈബർ പാർക്കിലെ സ്‌റ്റാർട്ട് അപ് കമ്പനികളെ ഒഴിപ്പിക്കുന്നു

By Trainee Reporter, Malabar News
kozhikode cyber park
Ajwa Travels

കോഴിക്കോട്: കോഴിക്കോട്ടെ സർക്കാർ സൈബർ പാർക്കിലെ സ്‌റ്റാർട്ട് അപ് കമ്പനികളെ ഒഴിപ്പിക്കുന്നു. സ്‌റ്റാർട്ട് അപ് മിഷനാണ് നടപടി സ്വീകരിച്ചത്. 17 കമ്പനികളെയാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിക്കുന്നത്. കമ്പനികൾ പ്രവർത്തിച്ചിരുന്ന ഓഫിസ് പൂട്ടി. കൂടാതെ, ഇവിടേക്കുള്ള വൈദ്യുതി കണക്ഷനുകളും വിച്‌ഛേദിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ, സർവീസ് കാറ്റഗറിയിലായി പ്രവർത്തിക്കുന്ന 33 കമ്പനികളെ ഒഴിപ്പിക്കാനാണ് സ്‌റ്റാർട്ട് അപ് മിഷന്റെ തീരുമാനം.

ഇവയിൽ 17 എണ്ണത്തിന് നോട്ടീസ് നൽകിയിരുന്നു. അതേസമയം, കമ്പനി ഒഴിയാൻ അധികൃതർ തയ്യാറാകാത്തതോടെയാണ് കഴിഞ്ഞ ദിവസം ഇവരുടെ ഓഫിസ് പൂട്ടുകയും വൈദ്യുതി വിച്‌ഛേദിക്കുകയും ചെയ്‌തത്‌. സമീപത്തെ സ്വകാര്യ സൈബർ പാർക്കിലേക്ക് മാറണമെന്നാണ് നിർദ്ദേശം. കോവിഡ് കാരണം പ്രതിസന്ധിയിലായ സ്‌റ്റാർട്ട് അപ് കമ്പനികളിൽ നിന്ന് ഒരു വർഷത്തിലേറെയായി സൈബർ പാർക്ക് അധികൃതർ വാടക വാങ്ങുന്നില്ല.

അതേസമയം, സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ വൻതുക വാടക കൊടുത്ത് സ്വകാര്യ സൈബർ പാർക്കിൽ പ്രവർത്തിക്കുകയെന്നത് പല കമ്പനികൾക്കും പ്രായോഗികമല്ല. ബലമായി ഇറക്കിവിടുന്നത് ഈ രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവരെ കൂടി തളർത്തുകയാണെന്നാണ് കമ്പനികളുടെ പ്രതികരണം. അതേസമയം, കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറാനാണ് നിർദ്ദേശിച്ചതെന്നാണ് സ്‌റ്റാർട്ട് അപ് മിഷന്റെ വാദം.

Most Read: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE