ന്യൂഡെൽഹി: കർഷകർ തീവ്രവാദികൾ അല്ലെന്നും അവരാണ് രാജ്യത്തിന്റെ നട്ടെല്ലെന്നും കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിക്ക് പുറത്ത് തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍ക്ക് ഐകൃദാര്‍ഢ്യവുമായി എത്തിയതായിരുന്നു അദ്ദേഹം.
ഈ പ്രക്ഷോഭം കര്‍ഷകരുടെ നേതൃത്വത്തിലാണ്. എന്നാൽ പുറത്ത് നിന്നും പൂര്‍ണ പിന്തുണ നല്‍കുമെന്നും ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ നിന്ന് ഡെല്‍ഹിയിലേക്ക് മാർച്ച് ചെയ്‌ത കർഷകർക്ക് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ച നടപടിയേയും അദ്ദേഹം രൂക്ഷ ഭാഷയിൽ വിമർശിച്ചു. കർഷക പ്രസ്‌ഥാനത്തെ സർക്കാർ ഭയപ്പെടുന്നുവെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
“കർഷകരുടെ പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താനും തടയാനും കേന്ദ്രം ശ്രമിച്ചു. നമ്മുടെ അമ്മമാരെയും കുട്ടികളെയുമെല്ലാം ജലപീരങ്കിയും മുള്ളുവേലികളും കണ്ണീർ വാതകവും ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചു. നമുക്ക് ഭക്ഷണം നൽകുന്ന രാജ്യത്തിന്റെ നട്ടെല്ലാണ് അവർ, അല്ലാതെ തീവ്രവാദികളല്ല. ഇത്തരത്തിൽ കർഷകരെ നേരിട്ടത് ഭരണകൂടം എത്രത്തോളം കർഷകരുടെ ശക്‌തിയെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ്. പുതുതായി കൊണ്ടുവന്ന കാർഷിക നിയമത്തിലൂടെ കർഷകരെ തകർക്കുകയായിരുന്നു ഭരണകൂടത്തിന്റെ ലക്ഷ്യം,”- അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഡെൽഹി ചലോ; ചർച്ചയിൽ കേന്ദ്ര നിർദേശങ്ങൾ തള്ളി കർഷക സംഘടനകൾ