ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇരുകൂട്ടര്‍ക്കും അക്രമണത്തില്‍ പരിക്കേറ്റതായാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റെന്ന് കാട്ടി ചിത്രങ്ങള്‍ സഹിതം ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി ട്വീറ്റ് ചെയ്‌തു.
സോറം ഗ്രാമത്തില്‍ ബിജെപി പ്രവർത്തകരും കര്‍ഷകരും തമ്മിൽ സംഘര്‍ഷമുണ്ടായി എന്നാണ് ട്വീറ്റ്. സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഗ്രാമവാസികള്‍ക്കെതിരെ ഗുണ്ടായിസമാണ് കാട്ടുന്നതെന്നും കര്‍ഷക സമരത്തെ അനുകൂലിച്ചില്ലെങ്കിലും ഇത്തരം അടിച്ചമര്‍ത്തലുകള്‍ നിര്‍ത്തണമെന്നും ട്വീറ്റില്‍ പറയുന്നു.
सोरम गाँव में बीजेपी नेताओं और किसानों के बीच संघर्ष, कई लोग घायल! किसान के पक्ष में बात नहीं होती तो कम से कम, व्यवहार तो अच्छा रखो। किसान की इज़्ज़त तो करो! इब कानूनों के फायदे बताने जा रहे सरकार के नुमाइंदों की गुंडागर्दी बर्दाश्त करेंगे गाँववाले?#मुजफ्फरनगर pic.twitter.com/X21oP7iTgP
— Jayant Chaudhary (@jayantrld) February 22, 2021
സംഭവത്തില്‍ ഇരുവിഭാഗങ്ങളും നല്‍കിയ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ പൊലീസ് കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതുക്കിയ കാര്‍ഷിക നിയമങ്ങളെ ചൊല്ലി ബിജെപിക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം ശക്‌തമാവുകയാണ്. കാര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താന്‍ എത്തിയ കേന്ദ്രമന്ത്രി സഞ്‌ജീവ് ബാല്യന് ഞായറാഴ്‌ച ഷിംലയില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. മന്ത്രിയുടെ വാഹന വ്യൂഹം ട്രാക്‌ടര്‍ ഉപയോഗിച്ചാണ് ഗ്രാമവാസികള്‍ തടഞ്ഞത്.
Read Also: കത്‌വ ഫണ്ട് വിവാദം; യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ രാജിവച്ചു