ന്യൂഡെൽഹി: ചരക്ക് സേവന നികുതി നടപ്പാക്കിയതിനെ തുടർന്നുണ്ടായ നഷ്‌ടം പരിഹരിക്കുന്നതിന് സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 17,000 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. 2021-22 വർഷത്തിൽ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുവരെ 60,000 കോടി രൂപയാണ് അനുവദിച്ചത്.
കേരളത്തിന് 673.84 കോടി രൂപയാണ് നഷ്‌ടപരിഹാരമായി ഇത്തവണ അനുവദിച്ചത്. ജിഎസ്‌ടി കൗൺസിലിന്റെ തീരുമാനം അനുസരിച്ച്, നടപ്പുസാമ്പത്തിക വർഷത്തിൽ ജിഎസ്‌ടി നഷ്‌ടപരിഹാരത്തിലെ കുറവ് നികത്തുന്നതിന് 1.59 ലക്ഷം കോടി രൂപയുടെ വായ്‌പാ സൗകര്യവും ഇതിനോടകം അനുവദിച്ചിട്ടുണ്ട്.
അതേസമയം നഷ്‌ടപരിഹാര തുകയിൽ ഏറ്റവും കൂടുതൽ അനുച്ചിരിക്കുന്നത് മഹാരാഷ്‍ട്രക്കാണ്. 3053.59 കോടി രൂപയാണ് മഹാരാഷ്‍ട്രയ്‌ക്ക് ലഭിച്ചത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, മിസോറാം എന്നീ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന് നഷ്‌ടപരിഹാരം നൽകേണ്ടി വന്നിട്ടില്ല.
Most Read: കോഴ ആരോപണം; അനിൽ ദേശ്‌മുഖിന് എതിരെ തെളിവില്ലെന്ന് പരാതിക്കാരൻ