കൊച്ചി: നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടും ജീവനക്കാരും അറസ്‌റ്റിൽ. ഡിജെ പാർട്ടിയിൽ പങ്കെടുത്ത യുവാക്കളെ മർദ്ദിച്ചെന്ന പരാതിയിൽ ഫോർട്ട് കൊച്ചി പോലീസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
ചേർത്തല സ്വദേശി ഫയാസാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഡിജെ പാർട്ടിക്കിടെ നൃത്തം ചെയ്യരുതെന്ന് ഫയാസിനോട് റോയ് വയലാട്ടും ജീവനക്കാരും ആവശ്യപ്പെട്ടതായാണ് വിവരം. ശേഷം ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ നൽകിയ പണം തിരികെ നൽകണമെന്ന് ഫയാസ് പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് മർദ്ദനമുണ്ടായത്.
വയനാട് സ്വദേശിനിയായ പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്ന കേസിലും കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും ഇയാൾ പ്രതിയാണ്.
Read also: രാജ്യദ്രോഹ നിയമം നിലനിർത്തണം; അറ്റോർണി ജനറൽ