ന്യൂഡെൽഹി: അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ ഔദ്യോഗികമായി അംഗീകരിക്കില്ലെന്ന് ഇന്ത്യ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയുടെതാണ് തീരുമാനം. കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കാനുള്ള താലിബാന്‍ അഭ്യർഥന ഇന്ത്യ നിരസിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ബന്ധം അഫ്ഗാനിലെ പൗരൻമാരുമായി മാത്രമായിരിക്കും. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്‌ത് തീരുമാനമെടുത്തു.
അടിയന്തരമായി 150 ഇന്ത്യക്കാരെ കൂടി തിരികെ എത്തിക്കേണ്ടതുണ്ട് എന്നാണ് വിലയിരുത്തല്‍. അന്താരാഷ്‍ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുമ്പോള്‍ അഫ്ഗാനികള്‍ക്ക് ഇ-വിസ അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.
Read also: ഭവാനിപൂരില്‍ മമതയ്‌ക്കെതിരെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി ഉണ്ടാവില്ല; റിപ്പോർട്