പൈവളിഗെ: കന്യാല കൂട്ടക്കൊല കേസിലെ പ്രതി ഉദയകുമാറിനെ റിമാൻഡ് ചെയ്‌തു. ബുധനാഴ്‌ച കാസർകോട് കോടതിയിൽ ഹാജരാക്കിയ ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. കോവിഡ് പരിശോധന ഫലം നെഗറ്റീവായാൽ പ്രതിയെ കാസർകോട് സബ് ജയിലിലേക്ക് മാറ്റും.
കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിദഗ്‌ധർ കന്യാലയിലെ വീട്ടിൽപരിശോധന നടത്തി. കൊലയ്‌ക്കുപയോഗിച്ച മഴു, ഉളി എന്നിവ പരിശോധനക്കായി കൊണ്ടുപോയി. പ്രതിക്ക് മാനസിക രോഗമുണ്ടോ എന്നറിയാൻ ചികിത്സിക്കുന്ന ഡോക്ടറുടെ മൊഴിയെടുക്കുമെന്ന് കേസന്വേഷണ ചുമതലയുള്ള കുമ്പള സിഐ പി പ്രമോദ് പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ട വിട്ട്‌ല, സദാശിവ എന്നിവരുടെ മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ബാബു, ദേവകി എന്നിവരുടെ മൃതദേഹം പിന്നീട് സംസ്‌കരിക്കും.(This is a demo news content for testing purposes)
പ്രതികരണം രേഖപ്പെടുത്തുക
അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.