കുവൈറ്റ്: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ വാക്‌സിനേഷൻ ദ്രുതഗതിയിലാക്കി കുവൈറ്റ്. അടുത്ത ഒരു മാസത്തിനകം രജിസ്‌റ്റർ ചെയ്‌ത എല്ലാവർക്കും വാക്‌സിൻ നൽകാനാണ് അധികൃതരുടെ തീരുമാനം. രാജ്യത്ത് ഇതിനോടകം തന്നെ 70 ശതമാനം ആളുകൾക്കും വാക്‌സിൻ നൽകി കഴിഞ്ഞതായാണ് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നത്.
അടുത്ത മാസത്തോടെ രജിസ്‌റ്റർ ചെയ്‌ത ബാക്കിയുള്ള ആളുകൾക്ക് കൂടി വാക്‌സിൻ നൽകുന്നതോടെ വാക്‌സിനേഷൻ 100 ശതമാനം ആകുമെന്നാണ് പ്രതീക്ഷ. കൂടാതെ കോവിഡ് വകഭേദങ്ങൾ സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും അധികൃതർ വ്യക്‌തമാക്കി.
കുവൈറ്റിലേക്ക് പ്രവേശിക്കുന്ന വിദേശികളിൽ 16 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് വാക്‌സിൻ എടുക്കാതെ തന്നെ മാതാപിതാക്കൾക്കൊപ്പം രാജ്യത്ത് പ്രവേശനം അനുവദിക്കും.
Read also: കണ്ണൂരിൽ കോൺഗ്രസിനെ മാർട്ടിൻ ജോർജ് നയിക്കും