ജീവനക്കാരുടെ കുറവ്; കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ ശ്രമകരം

By News Desk, Malabar News
covid patients contact details
covid patients contact details
Ajwa Travels

കോട്ടയം:കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നത് പ്രയാസകരമാകുന്നു. പ്രതിദിനം രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലായതോടെയാണ് ഈ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. എണ്ണം കുറവായിരുന്ന സാഹചര്യങ്ങളില്‍ കോവിഡ് പോസിറ്റീവുകാരുടെ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ രണ്ട് ദിവസംകൊണ്ട് കണ്ടെത്തി അവരെ നിരീക്ഷണത്തിലാക്കുവാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഒരു രോഗിയുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കാന്‍ മൂന്നുനാല് ദിവസങ്ങളാണ് വേണ്ടി വരുന്നത്. ഇത് രോഗ വ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.

ആവശ്യമുള്ള ജീവനക്കാരുടെ കുറവാണ് സമ്പര്‍ക്ക പട്ടിക നീളുന്നതിന്റെ കാരണം. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്- 1808, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ഒന്ന്- 1807, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്- 876, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍- 168, ടെക്‌നിക്കല്‍ അസി. ഗ്രേഡ് രണ്ട്- 34, ടെക്‌നിക്കല്‍ അസി. ഗ്രേഡ് ഒന്ന്- 12 എന്നിങ്ങനെയാണ് സ്ഥിരം തസ്തികകളുടെ എണ്ണം. കോവിഡ് വ്യാപിച്ചതോടെ കരാര്‍ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. നൂറില്‍പ്പരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
152 ബ്ലോക്ക് പഞ്ചായത്തും 941 ഗ്രാമപ്പഞ്ചായത്തുകളുമാണ് സംസ്ഥാനത്തുള്ളത്. നൂറിലധികം പഞ്ചായത്തുകളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തിക ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE