തൃശൂര്‍: വളര്‍ത്തു നായയില്‍ നിന്നും പേ വിഷബാധയേറ്റ് സംസ്‌ഥാനത്ത് ഒരു മരണം കൂടി. തൃശൂർ പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടില്‍ ഉണ്ണികൃഷ്‌ണന്‍ (60) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലിരിക്കെ ആണ് മരണം.
മൂന്ന് മാസം മുന്‍പാണ് ഉണ്ണികൃഷ്‌ണന് നായയുടെ കടിയേറ്റത്. ഏതാനും ദിവസം മുന്‍പ് അസ്വസ്‌ഥത തോന്നിയതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ പേ വിഷബാധ സ്‌ഥിരീകരിച്ചു.
നേരത്തെ പേ വിഷബാധയേറ്റ് പാലക്കാടും ഒരു മരണം സംഭവിച്ചിരുന്നു. പാലക്കാട് സ്വദേശിയായ ശ്രീലക്ഷ്‌മിയാണ് മരണപ്പെട്ടത്. മെയ് 30നായിരുന്നു ശ്രീലക്ഷ്‌മിയെ അയല്‍വീട്ടിലെ വളര്‍ത്തുനായ കടിച്ചത്. ഉടന്‍ ചികിൽസ തേടുകയും പ്രതിരോധ വാക്‌സിനുകൾ സ്വീകരിക്കകയും ചെയ്‌തിരുന്നു.
എന്നാൽ രണ്ട് ദിവസം മുമ്പ് യുവതി പേ വിഷബാധയുടെ ലക്ഷണം കാണിച്ചു തുടങ്ങുകയും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയും ആയിരുന്നു. അതേസമയം മകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ വാക്‌സിന്‍ എടുത്തിരുന്നുവെന്ന് ശ്രീലക്ഷ്‌മിയുടെ പിതാവും വ്യക്‌തമാക്കി.
Most Read: വിദേശ തൊഴിൽ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പുമായി നോർക്ക റൂട്ട്സ്