തനിക്കെതിരെ കല്ലേറ് പോലുമുണ്ടായി; എന്നിട്ടും സുരക്ഷ കൂട്ടിയിട്ടില്ല- ഉമ്മൻചാണ്ടി

By Trainee Reporter, Malabar News
Oommen-chandy about pinarayi vijayan's police protection
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ സുരക്ഷയിൽ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി രംഗത്ത്. യുഡിഎഫ് ഭരിക്കുന്ന കാലത്ത് ഇടതുപക്ഷം തനിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയപ്പോഴും, ശക്‌തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നില്ലെന്ന് ഉമ്മൻ‌ചാണ്ടി വിമർശിച്ചു.

തനിക്കെതിരെ കല്ലേറ് പോലുമുണ്ടായി. ആ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉണ്ടായിട്ട് പോലും സുരക്ഷ ഏർപ്പെടുത്തിയിരുന്നില്ല. ആ രീതിയിലുള്ള പ്രതിഷേധങ്ങൾ ഇപ്പോഴില്ല. ഇനിയും സുരക്ഷ തുടരണമോ എന്ന് തീരുമാനിക്കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പോലീസ് രാജ് സൃഷ്‌ടിക്കുന്നത്‌ അന്തരീക്ഷത്തിൽ നന്നല്ലെന്നും അദ്ദേഹം വിമർശിച്ചു.

ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ വളരെ പ്രധാനമാണ്. മുഖ്യമന്ത്രിയുടെ യാത്രകൾ തടസപ്പെടാതെ നോക്കേണ്ടതും അത്യാവശ്യമാണ്. പക്ഷെ, കരിങ്കൊടി കാണാനാകില്ല, കറുത്ത മാസ്‌ക് കാണാനാകില്ല, കറുത്ത വസ്‌ത്രം ധരിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. ഇതൊന്നും ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ഉമ്മൻ‌ചാണ്ടി പറഞ്ഞു.

കേരളത്തിൽ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. വലിയ സുരക്ഷാ സംവിധാനങ്ങളുടെ നടുവിൽ നിന്നുകൊണ്ട് മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ആരെയും ഭയമില്ലെന്ന് ഇടക്കിടക്ക് പറയുമെങ്കിലും അദ്ദേഹത്തിന് എല്ലാത്തിനെയും ഭയമാണെന്നും സതീശൻ പറയുന്നു.

Most Read: ഫിഫ; ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഖത്തറിൽ പുതിയ സംവിധാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE