മലപ്പുറം: ടെസ്‌റ്റ് പോസ്‌റ്റിവിറ്റി നിരക്ക് കുറഞ്ഞ സ്‌ഥലങ്ങളിൽ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
എന്നാൽ, വെള്ളിയാഴ്‌ചകളിൽ ജുമുഅക്ക് 40 പേര്‍ക്കെങ്കിലും അനുമതി നല്‍കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. ജുമുഅ നമസ്‌കാരം സാധൂകരിക്കാൻ 40 പേര്‍ വേണമെന്ന മതപരമായ നിബന്ധനയുള്ളതിനാല്‍ പ്രസ്‌തുത വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
വിശ്വാസി സമൂഹം ആരാധനയാളങ്ങളിൽ എത്തുമ്പോൾ മറ്റുള്ളവർക്ക് മാതൃകയാകുന്ന തരത്തിൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Most Read: ഐഷയെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി; മറ്റുവിശദാംശങ്ങൾ രണ്ടു ദിവസങ്ങൾക്കകം