ന്യൂഡെല്‍ഹി: രൂക്ഷമായ കോവിഡ് വ്യാപനം രാജ്യത്തെ പ്രതിസന്ധികളിലേക്ക് തള്ളിവിടുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മിക്കാന്‍ അന്തിമസമയം നിശ്‌ചയിച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വസതിയുടെ നിര്‍മാണം അവശ്യ സര്‍വീസായി പരിഗണിച്ച് പൂര്‍ത്തിയാക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം വന്നതിന് പിന്നാലെയാണ് പ്രിയങ്കയുടെ വിമർശനം.
“ഓക്‌സിജന്‍, വാക്‌സിനുകള്‍, ആശുപത്രി കിടക്കകള്‍, മരുന്നുകള്‍ എന്നിവയുടെ അഭാവത്തില്‍ രാജ്യത്തെ ജനങ്ങള്‍ കഷ്‌ടപ്പെടുമ്പോള്‍, അതിന് വേണ്ട നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ടതിന് പകരം 13000 കോടി ചിലവഴിച്ച് പ്രധാനമന്ത്രിക്ക് വസതി നിര്‍മിക്കുകയാണ്. സര്‍ക്കാര്‍ എന്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഇതിലൂടെ വ്യക്‌തമാണ്”- പ്രിയങ്ക പറഞ്ഞു.
പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതി അവശ്യ സര്‍വീസായി പരിഗണിച്ച് 2022 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. നേരത്തെ കോവിഡ് ഒന്നാം തരംഗത്തിലെ ലോക്ക്ഡൗൺ കാലത്തും പ്രധാനമന്ത്രിയുടെ വസതിയുടെ നിര്‍മാണം നിര്‍ത്തി വച്ചിരുന്നില്ല. ആദ്യം പണി പൂര്‍ത്തിയാക്കേണ്ട പ്രധാന കെട്ടിടങ്ങളില്‍ ഒന്നാമതായാണ് പ്രധാനമന്ത്രിയുടെ വസതി ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്കായുള്ള കെട്ടിടത്തിന്റെ നിര്‍മാണവും ഇതിനൊപ്പം പൂര്‍ത്തിയാക്കും. സെന്‍ട്രല്‍ വിസ്‌ത പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം.
Read also: തൃപ്പൂണിത്തുറ: ബിജെപി വോട്ടുകൾ ലഭിച്ചത് കെ ബാബുവിന് തന്നെ; കെഎസ് രാധാകൃഷ്‌ണന്‍