ഗുവാഹത്തി : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസം സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തേയില തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കൊപ്പം പരമ്പരാഗതമായ രീതിയിൽ തേയില നുള്ളിയാണ് പ്രിയങ്ക അവർക്കൊപ്പം ചേർന്നത്. തേയില തോട്ടങ്ങളിലെ തൊഴിലാളികളോട് സംസാരിച്ച ശേഷം അവർക്കൊപ്പം തലയിൽ കൊട്ട കെട്ടിയാണ് പ്രിയങ്കയും തേയില നുള്ളാൻ ഇറങ്ങിയത്.
സഹോദരൻ രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ മൽസ്യ തൊഴിലാളികൾക്കൊപ്പം കടലിൽ നീന്തിയ സംഭവം ഏറെ ശ്രദ്ധയാകർഷിച്ചതിന് പിന്നാലെയാണ് ഇപ്പോൾ പ്രിയങ്കയും രംഗത്ത് വന്നിരിക്കുന്നത്. കർഷകരോടും, മൽസ്യ തൊഴിലാളികളോടും നേരിട്ട് സംവദിക്കുന്ന രാഹുൽ ഗാന്ധിയുടെ പാത തന്നെയാണ് പ്രിയങ്കയും പിന്തുടരുന്നത്.
चाय बागान के श्रमिकों का जीवन सच्चाई एवं सादगी से भरा हुआ है एवं उनका श्रम देश के लिए बहुमूल्य है।
आज उनके संग बैठकर उनके कामकाज, घर परिवार का हालचाल जाना और उनके जीवन की कठिनाइयों को महसूस किया।
उनसे मिला प्रेम और ये आत्मीयता नहीं भूलूँगी pic.twitter.com/i99byrBtXn
— Priyanka Gandhi Vadra (@priyankagandhi) March 2, 2021
അതേസമയം തന്നെ തൊഴിലാളികളുമായി സംവദിച്ച ശേഷം അവർക്കിടയിൽ നിന്നും ലഭിച്ച സ്‌നേഹം ഒരിക്കലും മറക്കാൻ സാധിക്കില്ലെന്ന് പ്രിയങ്കയും വ്യക്‌തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2 ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്‌ചയാണ് പ്രിയങ്ക ഗാന്ധി അസമിലെത്തിയത്.
Read also : കോൺഗ്രസിൽ ജിഹാദികൾ പിടിമുറുക്കുന്നു; കെ സുരേന്ദ്രൻ