കോഴിക്കോട്: നഗരത്തില്‍ ഇലക്‌ട്രിക് ഓട്ടോ ഡ്രൈവര്‍മാരെ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ നിരന്തരം ആക്രമിക്കുന്നതായി പരാതി. നഗരത്തില്‍ ഓടാന്‍ അനുവദിക്കാത്ത സ്‌ഥിതിയാണ് നിലവിലെന്നും ഇലക്‌ട്രിക് ഓട്ടോ തൊഴിലാളികള്‍ പറയുന്നു.
നഗരത്തില്‍ 160 ഇലക്‌ട്രിക് ഓട്ടോകളാണ് സര്‍വീസ് നടത്തുന്നത്. തൊഴിലെടുത്ത് ജീവിക്കാന്‍ പെട്രോള്‍, ഡീസല്‍ ഓട്ടോക്കാര്‍ അനുവദിക്കുന്നില്ലെന്നാണ് ഇലക്‌ട്രിക് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ പരാതി.
ആക്രമണവും അസഭ്യ വര്‍ഷവും നിരന്തരം ഉണ്ടാവുന്നെന്നാണ് ഇവർ പറയുന്നത്. മാവൂര്‍ റോഡ് ജങ്ഷനില്‍ വച്ച് മുഖത്തടിച്ചതാണ് സംഭവത്തില്‍ ഏറ്റവും അവസാനത്തേത്. ആക്രമണത്തിന് ഇരയായ സലീം പരാതി നല്‍കി. പോലീസ് കേസായി. മാസങ്ങള്‍ക്കിടയില്‍ നിരവധി കേസുകളാണ് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.
ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് നഗര പെര്‍മിറ്റ് ഇല്ലാതെ ഓടാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇത് അനുവദിക്കില്ലെന്ന നിലപാടിലാണ് പെട്രോള്‍, ഡീസല്‍ ഓട്ടോ തൊഴിലാളികള്‍. ആക്രമം പതിവായതോടെ തടസമില്ലാതെ ഓടാൻ ഹൈക്കോടതി വിധി സമ്പാദിച്ചിരിക്കുകയാണ് ഇലക്‌ട്രിക് ഓട്ടോ തൊഴിലാളികൾ.
Read Also: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വിശദീകരണം നല്‍കും