കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിക്ക് എതിരെ സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹരജിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകും. സിപിഎമ്മിനു വേണ്ടി എസ് ശര്‍മ്മ എംഎല്‍എയും സ്‌പീക്കര്‍ക്ക് വേണ്ടി നിയമസഭാ സെക്രട്ടറിയുമാണ് ഹരജി നല്‍കിയത്.
കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ആഴ്‌ചയാണ് മരവിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതാക്കൾ ഹരജി നൽകിയത്.
ഈ മാസം 31നകം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും ഏപ്രില്‍ 12ന് തിരഞ്ഞെടുപ്പ് നടത്താനും ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ നിയമ മന്ത്രാലയത്തിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്‌ഥാനത്തിൽ കമ്മീഷൻ തിരഞ്ഞെടുപ്പ് മരവിപ്പിക്കുക ആയിരുന്നു.
കേരളാ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകാത്തതിനാല്‍ എംഎല്‍എമാര്‍ക്ക് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അധികാരമുണ്ടെന്നും തിരഞ്ഞെടുപ്പ് മരവിപ്പിക്കുന്നത് രാജ്യസഭയില്‍ കേരളത്തിലെ മൂന്ന് അംഗങ്ങള്‍ ഇല്ലാതാകുന്ന അവസ്‌ഥ ഉണ്ടാക്കുമെന്നും ഹരജിയിൽ പറയുന്നു. ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
Also Read: ഇരട്ടവോട്ട് വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും