ന്യൂഡെല്‍ഹി : ദേശീയപാത നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. ദേശീയപാത നിര്‍മ്മിക്കുന്നതിനായി ഏത് ഭൂമിയും ഏറ്റെടുക്കാമെന്ന് കോടതി വ്യക്‌തമാക്കി. തമിഴ്നാട്ടിലെ സേലത്തുള്ള ഭൂമി ദേശീയപാത നിര്‍മ്മാണത്തിനായി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയിലാണ് വിധി പുറപ്പെടുവിച്ചത്.
ജസ്‌റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായി ബെഞ്ചാണ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിധി പുറത്തിറക്കിയത്. ദേശീയപാത നിര്‍മ്മാണം രാജ്യത്തിന്റെ പൊതുതാല്‍പര്യമാണെന്ന് വ്യക്‌തമാക്കിയ കോടതി, അതിനായി ഏത് ഭൂമിയും ഏറ്റെടുക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് ഉണ്ടെന്നും കൂട്ടിച്ചേർത്തു.
Read also : ഗോവധ നിരോധനം പാസാക്കി കര്‍ണാടക; ലംഘിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം