തെലങ്കാന: സൂര്യപേട്ടയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. ദുരാത്‌മാക്കളില്‍ നിന്ന് മോചിപ്പിക്കാനാണ് കൃത്യം ചെയ്‌തത് എന്നാണ് പ്രതിയായ അമ്മ ഭാരതിയുടെ മൊഴി. ബിഎസ്‍സിയും ബിഎഡ് ബിരുദവും നേടിയ ഇവർ അടുത്തിടെ യൂട്യൂബില്‍ ധാരാളം ആത്‌മീയ വീഡിയോകള്‍ കണ്ടിരുന്നു എന്നാണ് പോലീസ് പറയുന്നത്.
വ്യാഴാഴ്‌ച, വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് ഭാരതി മകള്‍ ഋതുവിനെ കൊലപ്പെടുത്തിയത്. ഭാരതിയുടെ പങ്കാളി കൃഷ്‌ണയും ഇദ്ദേഹത്തിന്റെ മാതാപിതാക്കളും കുഞ്ഞിനെ തിരക്കിയപ്പോഴാണ് ഋതു കഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയിൽ ആന്ധ്രാപ്രദേശിലും സമാന സംഭവം നടന്നിരുന്നു. പുനർജനിക്കുമെന്ന അന്ധ വിശ്വാസത്തിൽ രണ്ട് മക്കളെ വിദ്യാസമ്പന്നരായ മാതാപിതാക്കൾ കൊലപ്പെടുത്തിയിരുന്നു.
Read also: ബംഗാളില്‍ ആര്‍എസ്‌പി സ്‌ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു