ന്യൂഡെല്‍ഹി : രാജ്യത്തെ ആദ്യ ഡ്രൈവറില്ലാത്ത മെട്രോ സര്‍വീസ് ഡല്‍ഹിയില്‍ ആരംഭിക്കും. ഈ വര്‍ഷത്തെ ക്രിസ്‌മസ് ദിനത്തിലാണ് ഇതിന് തുടക്കം കുറിക്കുക. ഡ്രൈവറില്ലാ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ രാജ്യത്ത് മെട്രോ സര്‍വീസുകള്‍ മറ്റൊരു പുതിയ തുടക്കം കൂടി കുറിക്കുകയാണ്.
ഡിസംബര്‍ 25 ആം തീയതിയോടെ ഡെല്‍ഹി മെട്രോ 18 വര്‍ഷം പൂർത്തിയാക്കും. അതിനാലാണ് അന്ന് തന്നെ പുതിയ സര്‍വീസിന് തുടക്കം കുറിക്കാനുള്ള തീരുമാനത്തിലെത്തിയത്. ജനക്പുരി വെസ്‌റ്റ് മുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പാതയായ മജന്ത ലെയ്ന്‍ വരെയാണ് ഡ്രൈവറില്ലാ മെട്രോ സര്‍വീസ് ആദ്യമായി ഓടിത്തുടങ്ങുന്നത്.
ഡ്രൈവറില്ലാ മെട്രോ സര്‍വീസ് നടത്തണമെങ്കില്‍ ആധുനിക സിഗ്‌നൽ സംവിധാനമായ കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്ട്രോള്‍(സിബിടിസി) ഏര്‍പ്പെടുത്തിയിട്ടുള്ള പാതകള്‍ ഉണ്ടായിരിക്കണം. അത്തരം പാതകളില്‍ കൂടി മാത്രമേ പുതിയ മെട്രോ സര്‍വീസ് നടത്താന്‍ സാധിക്കുകയുള്ളൂ. നിലവില്‍ പുതിയ സര്‍വീസിന്റെ ഉല്‍ഘാടനം നിര്‍വഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : ഐസിഎംആര്‍ ഡയറക്‌ടര്‍ക്ക് കൊവിഡ് സ്‌ഥിരീകരിച്ചു