തൃശൂര്‍ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചതോടെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ പ്രധാന പ്രവേശന കവാടം തുറന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള എല്ലാ കവാടങ്ങളും അടച്ചത്. തുടര്‍ന്ന് റിസര്‍വേഷന്‍ കെട്ടിടത്തിന്റെ എതിര്‍വശത്തെ പാര്‍സല്‍ ഓഫീസിന് സമീപത്തെ ഇടുങ്ങിയ വഴിയിലൂടെയാണ് ഇതുവരെ യാത്രക്കാര്‍ പ്‌ളാറ്റ്‌ഫോമിലേക്ക് പ്രവേശിച്ചിരുന്നത്.
ലോക്ക്ഡൗണിന് പിന്നാലെ കൂടുതല്‍ സ്‌പെഷ്യൽ ട്രെയിനുകള്‍ ഓടി തുടങ്ങിയ സാഹചര്യത്തിലാണ് ഇപ്പോള്‍ ഉപയോഗിക്കുന്ന ഇടുങ്ങിയ വഴി അടച്ചുകൊണ്ട് പ്രധാന കവാടം തുറക്കാന്‍ തീരുമാനിച്ചത്. ഒപ്പം തന്നെ യാത്രക്കാര്‍ക്ക് വേണ്ടിയുള്ള വിശ്രമ മുറികളും തുറന്നു നല്‍കാനുള്ള തീരുമാനമായി.
സംസ്‌ഥാനത്ത് ട്രെയിന്‍ ഗതാഗതം ഉടന്‍ തന്നെ പഴയപടി ആകുന്ന സാഹചര്യത്തില്‍ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ 18 പേര്‍ക്ക് ഒന്നിച്ചിരിക്കാന്‍ പാകത്തിനുള്ള പുതിയതരം ഇരിപ്പിടങ്ങളും ഒരുങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 30 ഇരിപ്പിടങ്ങള്‍ തയ്യാറാക്കും. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ 2 പ്‌ളാറ്റ് ഫോമുകളിലാണ് നിലവില്‍ ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്.
Read also : നവജാത ശിശുവിന്റെ മരണം; മാതാവിനെ ചോദ്യം ചെയ്യും