ബദിയടുക്ക: കാസർഗോഡ് ബദിയടുക്കയിൽ നവജാത ശിശുവിന്റെ മരണത്തിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയുടെ കുഞ്ഞാണ് മരിച്ചത്. രക്‌തസ്രാവത്തെ തുടർന്ന് ഷാഹിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രസവിച്ചതിനെ തുടർന്നുള്ള രക്‌തസ്രാവമാണിതെന്ന് ഡോക്‌ടർ ഷാഹിനയുടെ ഭർത്താവിനെ അറിയിച്ചിരുന്നു. വീട്ടിലെത്തി മുറി പരിശോധിച്ചപ്പോൾ കട്ടിലിന് അടിയിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് ഭർത്താവ് ഷാഫി പോലീസിൽ പരാതി നൽകി.
കേബിൾ കുടുങ്ങി മരിച്ച നിലയിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. ഗർഭിണിയാണെന്ന വിവരം തന്നെ അറിയിച്ചില്ലെന്നും പ്രസവിച്ച വിവരം ഷാഹിന തന്നിൽ നിന്നും മറച്ചുവെച്ചെന്നും ഷാഫി പരാതിയിൽ പറയുന്നു. പോസ്‌റ്റ്‌മോർട്ടതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. ഷാഫിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആശുപത്രിയിൽ ചികിൽസയിലുള്ള ഷാഹിനയെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Read also: ഷോപ്പിംഗ് മാളില്‍ വച്ച് അപമാനിച്ചെന്ന് യുവനടി; അന്വേഷണം നടത്തുമെന്ന് പോലീസ്