കാസർഗോഡ്: വന്യമൃഗശല്യത്തിന് എതിരെ സംസ്‌ഥാനത്ത് മാതൃകാ പദ്ധതിയായി അവതരിപ്പിക്കുന്ന കാറഡുക്ക ആന പ്രതിരോധ പദ്ധതി ഉടൻ യാഥാർഥ്യമാകും. അഞ്ചുകോടി രൂപയുടെ പദ്ധതിയുടെ സർവേ നടപടികൾ നവംബർ 11 മുതൽ ആരംഭിക്കാൻ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെയും, കാറഡുക്ക ബ്ളോക്ക് ജനപ്രതിധികളുടെയും, ഉദ്യോഗസ്‌ഥരുടെയും യോഗം തീരുമാനിച്ചു.
തൽപ്പച്ചേരി മുതൽ പുലിപ്പറമ്പ് വരെ 29 കിലോമീറ്റർ തൂക്ക് വേലിയാണ് സ്‌ഥാപിക്കുക. വിവിധ ഘട്ടങ്ങളായി പദ്ധതി നടപ്പാക്കും. കേരളാ പോലീസ് ഹൗസിങ് ആന്റ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണ ചുമതല. സർവേ ആരംഭിക്കുന്നതിന് മുൻപായി മുഴുവൻ കാട്ടാനകളെയും അതിർത്തി കടത്തും. സർവേ ആരംഭിക്കുന്ന ദിവസം പദ്ധതി പ്രദേശങ്ങൾ ഉന്നത ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും സന്ദർശിക്കും.
Read Also: സ്‌ത്രീ ശാക്‌തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമവും സർക്കാർ ലക്ഷ്യം; മന്ത്രി വീണാ ജോര്‍ജ്